Tuesday 13 December 2016

ആരാല്‍ കടല്‍ (തടാകം)

ഇത് ഒരു യാത്രാ വിവരണം അല്ല...മനുഷ്യന്‍ പ്രക്രിയോട് ചെയ്യുന്ന പല ക്രൂരതകളിലൊന്ന്
ആരാല്‍ കടല്‍ തിരിച്ചു വരും.....
പ്രതിക്ഷയോടെ ഒരു ജനത
അതെ അപ്രത്യക്ഷമായി പോയ ഒരു കടലുണ്ട്...ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങളേയും തകര്‍ത്തെറിഞ് ആ കടല്‍ അപ്രത്യക്ഷമായി...എന്നെന്നേക്കുമായി...ഇന്ന് ഒരു മരുഭൂമിയായി മാറികഴിഞിരിക്കുന്നു...
ആരാല്‍ കടല്‍ (തടാകം)
മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകം വറ്റിക്കാന്‍ മനുഷ്യന് എളുപ്പമായിരുന്നു..വെറും അബതു വര്‍ഷത്തിനുള്ളില്‍ അവന്‍ അത് നടപ്പിലാക്കി..
ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്
ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.
അവിടെ ഒരു ജനവിഭാഗം ഉണ്ടെന്ന് അവര്‍ മറന്നു പോയി...ആരാലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുറെ ആളുകള്‍.ആരാല്‍ ഉള്‍പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം.
പരുത്തി ക്രിഷി വ്യാപമായതോടെ ആരാലിനു നാശം തുടങി..ആരാല്‍ വറ്റിയത് മാത്രമല്ല പ്രശ്നം..കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.
2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള സോവിയറ്റിനെ പോലും അമ്ബരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.
കടലിന് മുകളിലുടെ കാറോടിച്ച്‌ പോവുമ്ബോള്‍ വല്ല ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും 'അരാല്‍ സീ' എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി.
എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ അരാല്‍ മടങ്ങി വരും.വരുമായിരിക്കും അല്ലേ....
കടപ്പാട് ..google...wiki...

അഗുംബെ

മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്;മഴയെത്തേടി..മഞ്ഞ് വീണ വഴിയിലൂടെ അഗുംബെയിലേക്ക്....

അഗുംബെ ഒരു അനുഭവമാണ്.മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്.നനയാന്ഇഷ്ടമുള്ളവര്പോയാല്അതനുഭവിക്കാന്കഴിയും.അഗുംബെ ഒരു സ്വപ്നമായി മാറിയിട്ട് കാലമേറെയായിരുന്നു. യാത്രയുടെ അനുഭവത്തെ വാക്കുകളാല്വര്ണിക്കാനാവില്ല.സത്യത്തില് യാത്ര പ്രകൃതിയുടെ സൗന്ദര്യത്തിലേക്കുള്ള മടക്കയാത്രയായിരുന്നു….ഓര്മക്കൂട്ടിലെ മഴയാത്ര
കര്ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപൂഞ്ചി എന്നറിയപ്പെടുന്ന അഗുംബെ എന്ന കൊച്ചു ഗ്രാമം.എപ്പോഴും പെയ്തിറങ്ങുന്ന തണുത്ത മഴയാണ് ഇവിടുത്തെ പ്രത്യകത.ഏറ്റവും കൂടുതല്രാജവെമ്പാല ഇനത്തില്പെട്ട പാമ്പുകള്കാണുന്നതും ഇവിടെ തന്നെ.അഗുംബെയിലേക്കൊരു യാത്ര പോകാം.
തിരുവന്തപുരത്തു നിന്ന് 700 കിലോമീറ്റര് അകലെയാണ് അഗുംബെ.വയനാട് വഴി ആയിരുന്നു എന്റെ യാത്ര.ദൂരം ഒരല്പം കൂടുതലാണ്.സാദാരണ അഗുംബെയില്എത്തുന്നവര്ഉഡുപ്പിയില്നിന്നും തിരിയുകയാണ് പതിവ്.സ്ഥിരം വഴികള്ഉപേക്ഷിച്ചു പുതിയ വഴികള്തേടുന്നത് എന്നും യാത്രയില്ഒരു ഹരം തന്നെയാണ്.വയനാട് എത്തുമ്പോള്ഉച്ചയ്ക്ക് 2 മണി ആയിരുന്നു.അന്ന് വയനാട് തങ്ങി,പിറ്റേന്ന് പുലര്ച്ചെ 6 മണിയോടെ വയനാട് നിന്നും പുറപ്പെട്ട് കുട്ട എന്ന സ്ഥലെത്തി.

പശ്ചിമഘട്ടത്തിന്റെ ചെരുവുകളില്സ്ഥിതി ചെയ്യുന്ന കുടക് ലക്ഷ്യമാക്കിയാണ് പിന്നീട് യാത്ര ചെയ്തത്.കാപ്പി തോട്ടങ്ങള്ക്കു പ്രശസ്തി കേട്ട സ്ഥലമാണ് കുടക്.എല്ലാ കാലാവസ്ഥയിലും കുടകില്തണുപ്പായിരിക്കും.റോഡിനിരുവശത്തും നിറയെ കാപ്പിത്തോട്ടങ്ങള്‍.കൂര്ഗിലുടെയുള്ള യാത്ര തന്നെ ഒരു അനുഭവമാണ്.കാഴ്ച കാണണമെങ്കില്മൂന്നു ദിവസമെങ്കിലും വേണ്ടി വരും.ലക്ഷം കൂര്ഗ് അല്ലാത്തതിനാല്യാത്ര തുടര്ന്ന് കൊണ്ടേ ഇരുന്നു.മടിക്കേരിയില്നിന്നും 200 കിലോമീറ്റര്അകലയെയാണ് അഗുംബെ.വളരെ പതിയെ ആയിരുന്നു എന്റെ യാത്ര അത് കൊണ്ട് തന്നെ ബാന്ഡ്വാള്എന്ന സ്ഥലത്തു യാത്ര അവസാനിപ്പിച്ച് വിശ്രമിക്കേണ്ടതായി വന്നു.ഇരുട്ടില്അഗുംബെയിലേക്കുള്ള വഴികള്മഞ്ഞില്മൂടി പോകുമെന്ന് വഴിയില്കണ്ട ചലര്പറഞ്ഞിരുന്നു.വണ്ടിയിലെ വെളിച്ചക്കുറവ് രാത്രിയില്യാത്ര ദുഷ്കരമാകുമെന്നു തോന്നിയതിനാല്കേവലം 350 രൂപയ്ക്കു വൃത്തിയുള്ള ഒരു റൂമില്അന്നത്തെ രാത്രി കഴിച്ചു
.
അതിരാവിലെ യാത്ര തുടങ്ങിയ ഞാന്അഗുംബെയിലെക്കുള്ള കലോമീറ്റര്രേഖപ്പെടുത്തുന്ന ആദ്യത്തെ മൈല്കുറ്റി കാണുമ്പോള്സമയം എട്ടു മണിയോടടുത്തിരുന്നു.ഇരുവശത്തും നിബിഡമായ വനമായിരുന്നു.വെളിച്ചം താഴേക്ക് പതിക്കുനില്ല.മഴക്കാറുകള്എപ്പോള്വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന രീതിയില്മൂടിക്കെട്ടി നില്ക്കുന്നു.കര്ണാടകം സ്റ്റേറ്റ് ഹൈവേ ഒന്ന് ആണ് അഗുംബെയിലേക്കുള്ള റോഡ്.വളഞ്ഞു തിരിഞ്ഞ വഴികള്‍.ബൈക്കിലാണ് യാത്ര
മഴയെ തേടിയുള്ള യാത്രയാണിത്അഗുംബെ എത്തുന്നതിനു മുന്നേയുള്ള ചുരങ്ങളാണ് .ഇറങ്ങുന്ന വലിയ വണ്ടികള്പോയതിനു ശേഷം മാത്രമേ കയറ്റം കയറുന്ന വണ്ടികള്കയറു.പരസ്പരം അറിഞ്ഞും സഹകരിച്ചും ഉള്ള ഒരു യാത്ര.മഴ അത്യാവശ്യം ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നുനനയാന്തീരുമാനിച്ചു യാത്ര തുടര്ന്നു. നല്ല തണുപ്പുണ്ടായിരുന്നു മഴയ്ക്കുമഴ തുള്ളിയെടുത്തപ്പോള്കോടമഞ്ഞു കാടിനെ പുതപ്പണിയിക്കാന്തുടങ്ങി.പച്ച വിരിച്ച വലിയ മരങ്ങള്ക്കിടയില്വെളുത്ത തൂമഞ്ഞിന്പുതപ്പ്.

ലോകപ്രശസ്തമായ ഇവിടുത്തെ അസ്തമയ കാഴ്ച കാണുന്ന വ്യൂ പോയിന്റില്എത്തി അവിടെ നിന്ന് നോക്കിയാല്അറബിക്കടല്കാണാന്കഴിയും.മഞ്ഞു മൂടിയാല്ദൂരെക്കാഴ്ച കുറവായിരുന്നു.സൂര്യന്അസ്തമിക്കുന്നു ഭാവനയില്കാണാനേ കഴിഞ്ഞുള്ളു.മഞ്ജു മൂടിയാല്അസ്തമനവും ഉദയവും കാണാന്കഴിഞ്ഞില്ല.ഒരേ സ്ഥലത്തു രണ്ടു വ്യൂ പോയിന്റ് റോഡിനു അപ്പുറം ഉദയം കാണാനും ഇപ്പുറം അസ്തമയം കാണാനും.രണ്ടിടത്തും അതിനു വേണ്ട സൗകര്യങ്ങള്കര്ണാടകം ടൂറിസം ഒരുക്കിയിരിക്കുന്നു.കുറച്ചുകൂടി പോയാല്അഗുംബെ ഗ്രാമത്തിലെത്താം.
പൊളിഞ്ഞു വീഴാറായ കരിങ്കല്ലില്തീര്ത്ത വിരലിലെണ്ണാവുന്ന വീടുകള്‍.വാതിലിനു മുന്നിലായി പ്ലാസ്റ്റിക് ഷീറ്റുകള്കൊണ്ട് മറച്ചിരിക്കുന്നു.അധികം ആളുകള്ഇല്ലാത്ത ഒറ്റപ്പെട്ട ഗ്രാമം.ഒരു ബാങ്ക് ഇവിടെ പ്രവര്ത്തിക്കുന്നു. ടി എം ഉള്ളതൊഴിച്ചാല്ആധുനികതകള്ഒന്നും എത്തിയിട്ടില്ല ഇവിടെ.പോലീസ് സ്റ്റേഷന് പുറമെ ഒരു പട്ടാള ക്യാമ്പും ഉണ്ട്.നക്സലുകളുടെ താവളമായതിനാലത്രേ അങ്ങനെയൊരു ക്യാമ്പ്.മഴയുള്ളിടത്തു പോയാല്എന്താകും കാഴ്ച വെള്ളച്ചാട്ടങ്ങള്തന്നെ.മഴ പെട്ടെന്ന് വന്നു പെയ്തു തോറും ഒരല്പം സമയത്തേക്ക് സൂര്യന്മേഘപാളികള്ക്കിടയില്നിന്ന് പുറത്തേക്കു നോക്കും.നാലൊരു ഹോട്ടല്ഉണ്ട് ഇവിടെ അത്യാവശ്യം നല്ല വൃത്തിയുള്ള ആഹാരം കിട്ടും ഇവിടെ.തണുത്തു വിറച്ചിരുന്നതിനാല്ആദ്യം റൂം എടുക്കാം എന്ന് കരുതി.അഗുംബെയില്താമസിക്കാന്എത്തുന്നവര്ആദ്യം അന്വേഷിക്കുന്നത് കസ്തുരി അക്കയുടെ വീട്ടിലെ ഹോംസ്റ്റേയ് ആണ്.ആഹാരം കസ്തുരി അക്ക തന്നെ ഉണ്ടാക്കി തരും.വീടുകള്കുറവായതിനാല്അവരുടെ വീട് കണ്ടെത്താന്അധികം ബുദ്ധിമുട്ടിയില്ല.അഗുംബെയിലെ സാമാന്യം വലുപ്പമുള്ള വീട് തന്നെ.രണ്ടു നിലയാണ് ,നാലുകെട്ടാണ്.റൂം എല്ലാം ബുക്ക് ആയിപോയെന്നു അറിയാന്കഴിഞ്ഞു.ബൈക്കിലാണ് കേരളത്തില്നിന്നാണെന്നു പറഞ്ഞപ്പോള്എങ്ങനെയെങ്കിലും നോക്കട്ടെ എന്ന് അവര്പറഞ്ഞു.നല്ല മനസിന് നന്ദി പറഞ്ഞു ഞാന്പുറത്തേക്കു നടന്നു.അവിടെമല്യയുടെബഹുനില മന്ദിരത്തില്ഒരു റൂം എടുത്തു.വണ്ടി പാര്ക്ക് ചെയ്തു ഞാന്ചൂട് വെള്ളത്തില്കുളിച്ചു.
ഒനാക്കേ ആബി ഫാള്സ്എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആദ്യം പോയത്..400 അടി ഉയരത്തില്നിന്ന് വീഴുന്ന വെള്ളച്ചാട്ടം കാണണമെങ്കില്‍ 4 കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം.രാജവെമ്പാലകള്നിറഞ്ഞ കാട്.പെര്മിസ്സഷന്വാങ്ങിയേ അങ്ങോട്ട് പോകാന്കഴിയു.റൂമില്നിന്ന് പുറത്തിറങ്ങി നല്ലൊരു കട്ടന്കാപ്പി കുടിച്ചു.തൊട്ടടടുത്തുള്ള പോലീസ് സ്റ്റേഷനില്നിന്ന് പെര്മിസ്സഷന്വാങ്ങി കാടിനുള്ളിലേക്ക് കയറി.മഴ പെയ്യുന്നുണ്ടായിരുന്നു .തുള്ളികള്താഴേക്ക് വരുന്നില്ല മരങ്ങള്കുടപിടിച്ചു നില്കുന്നു.വഴിയിലാരെയും കാണാനും കഴിഞ്ഞില്ല.മഞ്ഞും പച്ചപ്പും കാടും ഫോട്ടോഗ്രാഫര്ക്ക് പിന്നെ വേറെ എന്ത് വേണം.എന്റെ ക്യാമറയുടെ ഷട്ടറുകള്തുറന്നടയാന്തുടങ്ങി.കാലില്എന്തോ അനക്കം തോന്നിയത് കൊണ്ടാണ് നോക്കിയത്കുളയട്ടകള്‍..കാലു മുഴുവന്ചോരയും.ഉപ്പു കയ്യില്കരുതിയതും ഇല്ല.പാമ്പുള്ള കാട്ടില്അട്ടയെ ഓര്ത്താതെ ഇല്ല.അതിനെ എടുത്തു കളയാന്എടുത്ത കമ്പില്പോലും നിറയെ അട്ടകള്‍.പിന്നീട് വെള്ളച്ചാട്ടം വരെ നിര്ത്താതെ ഓടി.നിന്നാല്അട്ട കാലു പൊതിയും.വഴി അവസാനിച്ചത് പടിക്കെട്ടുകള്നിറഞ്ഞ ഒരിടത്താണ്.താഴേക്ക് പടിക്കെട്ടുകള്നടന്നിറങ്ങി.വെള്ളച്ചാട്ടത്തിന്റെ ഭീകരത ഉണര്ത്തുന്ന ശബ്ദം അകലെ കേള്ക്കാമായിരുന്നു.പടിക്കെട്ടു അവസാനിക്കുന്നത് ഒരു ചെറിയ പുഴയിലാണ്.പുഴയിലെ വെള്ളം താഴേക്ക് പതിക്കുന്നു അവിടെ നിന്ന്.ആരോ വെട്ടിയെടുത്ത പോലെ പാറയുടെ അവസാനം.അവിടുന്നാണ് 400 അടി താഴ്ച.നുരഞ്ഞു പതിഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളം ഒരു വെള്ള പുടവ പോലെ പച്ച വിരിഞ്ഞ മഴക്കാടുകള്ക്കിടയിലൂടെ ഒഴുകുന്നു.
തിരികെ നടന്നു അഗുംബെയില്എത്തി ഉച്ചയാഹാരം കഴിഞ്ഞു. പിന്നെയുമൊരുപാട് നടന്നു.വൈകുനേരം സൂര്യാസ്തമയ പോയിന്റില്ചെന്ന് നിന്നു.അസ്തമയം കാണാന്കഴിഞ്ഞില്ല.കോട വന്നു മൂടി പോകുന്നു.ആരെയും കാന പറ്റാത്ത വിധത്തില്‍.കയറ്റം കയറി വരുന്ന വാഹങ്ങളുടെ മുരള്ച്ചകള്കേള്ക്കാം.അടുത്തെത്തുമ്പോള്വണ്ടിയുടെ വെളിച്ചം കാണാം അത്ര തന്നെ.റൂമില്വന്നു പുറത്തെ ബാല്ക്കണിയില്ഇരുന്നപ്പോള്മഴ വീണ്ടും വന്നു.പെയ്തു പോകുന്ന മഴയ്ക്കകമ്പടിയായി മഞ്ഞും.സമയം കുറെ കഴിഞ്ഞു അത്താഴം കഴിഞ്ഞു കിടക്കാന്തുടങ്ങുമ്പോള്പുതപ്പിനൊന്നും പ്രതിരോധിക്കാന്കഴിയാത്തതത്ര തണുപ്പായിരുന്നു.ചുടു വെള്ളത്തില്കാലു മുക്കി കുറെ നേരം ഇരുന്നു. പിന്നെ ഉറങ്ങാന്കിടന്നു.രാവിലെ യാത്ര പുറപ്പെട്ടാല്കുന്ദാദ്രി മലയുടെ മുകളില്എത്താം അവിടെ ഒരു ജൈന ക്ഷേത്രം ഉണ്ട്.പഴമയുടെ പ്രൗഢി കാത്തു സൂക്ഷിക്കുന്ന മഴവീണു തഴമ്പിച്ച ക്ഷേത്രം.അഗുംബെയില്നിന്നും 17 കിലോമീറ്റര്ദൂരെയാണ് സ്ഥലം.അതും കണ്ടു നേരെ ജോഗ് ഫാല്സിലേക്കു പോകാം
യാത്ര കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്വല്ലാത്തൊരു സങ്കടമായിരുന്നു..പ്രീയപ്പെട്ടതിനെയൊക്കെ തനിച്ചാക്കി വരുന്ന സങ്കടം..മഴയെ തേടിയാണ് ഞാന്യാത്ര തുടങ്ങിയത്..മഴ അനുഭവത്തിന്റെ വെളിച്ചമാണ്..മഴയെയിഷ്ടമാണെങ്കില്തീര്ച്ചയായും ഇവിടേക്ക് വരാംഅല്ലെങ്കില്ഇതൊരു കുഗ്രാമം മാത്രമാണ്..മഴ പെയ്യുന്നുണ്ട്..ചിങ്ങി ചിണുങ്ങി
 കടപ്പാട്: ഇവാർത്തകൾ